കൊച്ചി: ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോടു സാഥാനാര്ഥിയാകാമോ എന്നു ചോദിച്ചിട്ടില്ലെന്നും താന്‍ ആരോടും അത് ചോദിച്ചിട്ടുമില്ലെന്നും വ്യക്തമാക്കി നടന് മമ്മൂട്ടി. തല്ക്കാലം സ്ഥാനാര്‍ഥിയാകാന്‍ താല്പര്യവുമില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സജീവ രാഷ്ട്രീയത്തില്‍ താല്പര്യമില്ല. കൊച്ചിയില്‍ പ്രീസ്റ്റ് എന്ന സിനിമയുടെ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രാഷ്ട്രീയ ചോദ്യങ്ങളോട് മമ്മൂട്ടിയുടെ മറുപടി പറഞ്ഞത്. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് എല്ലാവര്ക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്നായിരുന്നു മാധ്യമപ്രവര്ത്തകന് ചോദ്യം ഉന്നയിച്ചത്. ഇതിനാണ് നിലപാടു വ്യക്തമാക്കിയത്.
താന്‍ മല്‍സരിക്കുമെന്നു പറഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ കാണുന്നതു പോലെ സിനിമാക്കാര് വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാന്‍ സാധ്യതയില്ല. ട്വന്റി 20യുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ ശ്രീനിവാസന് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താനത് കണ്ടില്ലെന്നും അദ്ദേഹത്തിന് എന്തും പറയാമല്ലോ എന്നും പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക