ന്യൂയോര്‍ക്ക്: യു.എസിലെ കൊളറാഡോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടന്ന വെടിവെയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. ഡെന്‍വറിന് സമീപം ബോള്‍ഡറിലെ കിങ് സൂപ്പര്‍ സ്റ്റോറിലാണ് സംഭവമുണ്ടായത്.
സംഭവ സ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സൂപ്പര്‍മാര്‍ക്കിറ്റില്‍ നിന്ന് കാലില്‍ നിന്ന് രക്തം ഒഴുകിയ നിലയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചുവെങ്കിലും ഇയാളാണോ പ്രതിയെന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
എറിക് ടാലി (51) എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് പിന്നിലുള്ള കാരണം വെളിവായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക