അബുദാബി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കൊവിഡ് പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്ന് അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ്(ഡി.സി.റ്റി) പുറത്ത് വിട്ട നിബന്ധനയില്‍ പറയുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
ട്രേഡ് എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ലൈവ് സംഗീത പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഫെസ്റ്റിവലുകള്‍, ബീച്ച് ഇവന്റുകള്‍, ഫെസ്റ്റീവ് മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കാനെത്തുന്ന എല്ലാവര്ക്കും ഇനി മുതല്‍ പി.സി.ആര് പരിശോധനാ ഫലം നിര്‍ബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പരിപാടികളുടെ സംഘാടകര്‍ക്കും ഈ പ്രസ്താവന ബാധകമായിരിക്കും.
വിവിധ പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ബീച്ചുകളിലെയും സ്വിമ്മിങ് പൂളുകളിലെയും ആകെ ശേഷി 60 ശതമാനമാക്കി, ബിസിനസ് ഇവന്റുകളിലെ ശേഷി 50 ശതമാനം, വിനോദ പരിപാടികളുടെ ശേഷി 30 ശതമാനം എന്നിങ്ങനെയാണ് മറ്റു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹോട്ടലുകളിലും മറ്റ് ചടങ്ങുകള്‍ നടക്കുന്ന വേദികളിലും കര്‍ശന പരിശോധന നടത്തുമെന്ന് ഡി.സി.റ്റി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക