മലപ്പുറം: യു.ഡി.എഫ് നോമിനിയായി 2011-15 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്ന ഡോക്ടര്‍ അബ്ദുല്‍ സലാം ബി.ജെ.പി ടിക്കറ്റില്‍ തിരൂരില്‍ നിന്നും മത്സരിക്കും.
അബ്ദുല്‍ സലാം വിസി ആയിരിക്കെയാണ് സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വി.സിയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചിരുന്ന അബ്ദുല്‍ സലാം ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന അഭിപ്രായങ്ങളും ആ കാലത്ത് ഉന്നയിച്ചിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിക്ക് പുറമേ ഒട്ടേറെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ബി.ജെ.പി.സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന് അടൂരില്‍ നിന്ന് ബി.ജെ.പിക്കായി ജനവിധി തേടും. മാവേലിക്കരയില്‍ ബി.ജെ.പിക്കായി മത്സരിക്കുന്നത് സി.പി.ഐ.എം അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്ന കെ സഞ്ജു ആണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക