കൊവിഡ് മഹാമാരിയുടെ അവസാന വകഭേദമല്ല ഒമിക്രോണ്‍ എന്ന് ഗവേഷകര്‍. ഒമിക്രോണിന് ശേഷം കൂടുതല്‍ ആശങ്കാജനകമായ വകഭേദങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓരോ അണുബാധയും വൈറസിന് പരിവര്‍ത്തനം ചെയ്യാനുള്ള അവസരം നല്കുന്നു. കൂടാതെ ഒമിക്രോണ്‍ മറ്റ് വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നും ഗവേഷകന് പറയുന്നു.
വാക്സിനുകള്‍ എടുക്കുന്നവരില്‍ പോലും രോഗം വേഗത്തില്‍ പിടിപെടുന്നതായി ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ലിയോനാര്‍ഡോ മാര്‍ട്ടിനെസ് പറഞ്ഞു. അടുത്ത വകഭേദങ്ങള്‍ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെയാണ് രൂപപ്പെടുന്നതെന്നോ അറിയില്ല.
ഒമിക്രോണിന്റെ തുടര്‍ച്ചകള്‍ നേരിയ രോഗത്തിന് കാരണമാകുമെന്നോ നിലവിലുള്ള വാക്സിനുകള്‍ അവയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്നോ യാതൊരു ഉറപ്പുമില്ലെന്നും ലിയോനാര്‍ഡോ പറയുന്നു. മുമ്പ് കൊവിഡ് 19 ബാധിച്ച വ്യക്തികളെ രോഗം വീണ്ടും ബാധിക്കാനും വാക്സിനേഷന് എടുത്തവരില്‍ അണുബാധ ഉണ്ടാക്കാനും ഡെല്റ്റയെക്കാള് ഒമിക്രോണിന് സാധ്യത ഏറെയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകാകാരോഗ്യ സംഘടന ജനുവരി മൂന്ന് മുതല്‍ ഒ മ്പതു വരെയുള്ള ആഴ്ചയില്‍ 15 ദശലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് 55 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ക്കുള്ളില്‍ വൈറസ് തങ്ങിനില്ക്കുകയും ഇത് ശക്തമായ മ്യൂട്ടേഷനുകള്‍ വികസിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക