ജയ്പുര്‍: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവില്‍ വെച്ച് വാര്‍ഡ് ബോയ് ലൈംഗികമായി പീഡിപ്പതായി പരാതി. ശസ്ത്രക്രിയ കഴിഞ്ഞ് ഓക്സിജന്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയായിരുന്ന യുവതിയെ കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.
ജയ്പുരിലെ ഷാല്‍ബി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പൊലീസ് പിടികൂടി.
ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തിങ്കളാഴ്ച തന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അന്ന് രാത്രിയാണ് വാര്‍ഡ് ബോയ് ഐ.സി.യുവിലെത്തി ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവന്‍ ഐ.സി.യുവില്‍ കിടന്ന് കരഞ്ഞതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നീട് നഴ്സിനോട് വിവരം പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പിറ്റേദിവസം രാവിലെ ഭര്‍ത്താവ് കാണാന്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയത്. തുടര്‍ന്ന് രോഗിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശസ്ത്രക്രിയയെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിനാല്‍ തന്നെ ഐ.സി.യുവില്‍ ഒപ്പം നില്ക്കാന് ആരെയും അനുവദിച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞത്. അതിനാല്‍ തിങ്കളാഴ്ച തന്നെ താന്‍ വീട്ടിലേക്ക് മടങ്ങി.
പിറ്റേദിവസം ഭാര്യയെ കാണാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാതിരുന്ന ഭാര്യ പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഗിയുടെ ഭര്‍ത്താവ് ചിത്രകൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടിയതായും ഡി.സി.പി. പ്രദീപ് മോഹന്‍ ശര്‍മ അറിയിച്ചു. സംഭവത്തില്‍ ആശുപത്രിയില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക