പാലക്കാട്: മകന് ഉമ്മ കൊടുക്കാന്‍ പോയപ്പോള്‍ പല്ലുതേക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട്ടിലെ ഹാളില്‍ വെച്ച് ഭാര്യ ദീപികയെ കൊടുവാള് ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ദീപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വീടിന്റെ വാതില്‍ അടച്ചിട്ട ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ദീപികയുടെ ബഹളം കേട്ട്
സമീപവാസികള്‍ ഓടിയെത്തിയത്. ഭര്‍ത്താവ് അവിനാഷിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞുവെച്ച് പൊലീസ് കൈമാറി.
ബാംഗ്ലൂരില്‍ എയര്‍ ഫോഴ്സിന് വേണ്ടി സിവില്‍ വര്‍ക്കുകള്‍ കരാര്‍ എടുത്ത് നല്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അവിനാശ്. രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആയി നില്‍ക്കുകയാണെന്ന് അവിനാശ് പൊലീസിനോട് പറഞ്ഞത്.
രാവിലെ മകന് ഉമ്മ കൊടുക്കാന്‍ വന്നപ്പോള്‍ ഭാര്യ പല്ലു തേയ്ക്കാന്‍ പറഞ്ഞതാണ് പ്രകോപനമെന്നാണ് അവിനാഷ് പൊലീസിന് നല്കിയ മൊഴി. ഇരുവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഒന്നര വയസുള്ള മകനുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക