ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിശക്തമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇനിയും രണ്ടു മാസത്തിലേറെ നിലനില്‍ക്കുമെന്നും 25 ലക്ഷം പേര്‍ക്കെങ്കിലും രോഗബാധ ഉണ്ടാകുമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 15 മുതലാണ് രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്. ഇത് 100 ദിവസം നീണ്ടുനില്‍ക്കും. ഇനിയൊരു ലോക്ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത് ഫലം നല്‍കില്ലെന്നും പകരം വാക്സിന് അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ് വാക്സിന് സ്വീകരിക്കുന്നത്. ഇത് 40-45 ലക്ഷമായി ഉയര്‍ത്തണം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് നാലു മാസത്തിനകം വാക്സിന് നല്‍കുന്നത് പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മഹാരാഷ്ട്രയില്‍ മാത്രം ഇത് 31,000 ലേറെയാണ്. 18 സംസ്ഥാനങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക