കൊല്ലം: കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടുകയായിരുന്നു.
മാര്‍ച്ച് 30 മുതല്‍ ഹാഷിമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുവായ ഷറഫുദ്ദീന്, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക