ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന് തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് രംഗത്തെ മധ്യപൂര്‍വ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര പ്രദര്‍ശനമാണ് മിലിപോള്‍ ഖത്തര്‍. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് എക്സിബിഷന് നടക്കുക. എക്സിബിഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി പറഞ്ഞു.
ആഗോള തലത്തിലെ പ്രധാന ആഭ്യന്തര സുരക്ഷാ ഏജന്‍സികളും വിദഗ്ധരും പരിപാടിയില്‍ സംബന്ധിക്കും. 17 രാജ്യങ്ങളില്‍ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികളും 72 പ്രാദേശിക കമ്പനികളും ഉള്‍പ്പെടെ 143 കമ്പനികള്‍ മിലിപോള്‍ ഖത്തര്‍ എക്സിബിഷനില്‍ പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു.
ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് മിലിപ്പോള്‍ ഖത്തര്‍ സംഘടിപ്പിക്കുന്നത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ രംഗത്തെ പ്രധാന ഏജന്‍സിയായ കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം എക്സിബിഷന് സംഘടിപ്പിക്കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് കാലാവധി ഒറ്റ ദിവസം മാത്രമേയുള്ളു. പ്രദര്‍ശന നഗരിയിലെത്തുന്നവര്ക്കു കൊവിഡ് നെഗറ്റീവ് പി.സി.ആര് പരിശോധനാ ഫലം, അകലം പാലിക്കല്‍, ഫെയ്സ് മാസ്ക് ധരിക്കല്‍, ശരീരതാപനില പരിശോധിക്കല്‍, എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക