ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2017ലെ 17ാം നമ്പര്‍ നിയമമായാണ് ഇനി മുതല്‍ മിനിമം വേതന നിയമം എന്ന പേരില്‍ അറിയപ്പെടുക.
2020 ആഗസ്റ്റ് മാസം അവസാനമാണ് മിനിമം വേതന നിയമത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കിയത്. ഖത്തര്‍ ഔദ്യോഗിക ഗസറ്റില്‍ ആറുമാസം മുമ്പ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറു മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്. ഇതുപ്രകാരം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളും പുതിയ നിയമത്തിന്റെ പരിധിയില്‍ പെടും.
ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും പുതിയ നിയമപ്രകാരം 1000 റിയാല്‍ മിനിമം വേതനം നല്‍കണം.
കൂടാതെ തൊഴിലാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്കുന്നില്ലെങ്കില് താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സിനായി 300 റിയാലും നല്‍കാനും നിയമം അനുശാസിക്കുന്നു.
ഇതിന്റെ ഭാഗമായി വേതന സംരക്ഷണ സംവിധാനത്തിന് കീഴില്‍ തൊഴിലാളികളുടെ ശമ്പള വിവരങ്ങള്‍ നല്‍കുന്നതിന് പുതിയ ഫോം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹ്യ കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഭക്ഷണത്തിനുള്ള അലവന്‍സും ഭവന അലവന്‍സും ഉള്‍പ്പെടെ വേതനം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കോളം ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഫോം കഴിഞ്ഞ മാസം തുടക്കത്തിലാണ് നിലവില്‍ വന്നത്.
ഇതനുസരിച്ച് ഭക്ഷണവും താമസവും കമ്പനി നല്‍കിയില്ലെങ്കില്‍, പുതിയ നിയമപ്രകാരം ഒരു തൊഴിലാളിക്ക് പ്രതിമാസം 1,800 രൂപയില്‍ കുറയാതെ ലഭിക്കും.
പുതിയ നിയമപ്രകാരം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പുതിയ കരാര്‍ ഒപ്പിടേണ്ടതില്ലെന്നും അതേസമയം, നിയമം എല്ലാവര്ക്കും ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക