ബംഗളൂരു: ബംഗളൂരുവിലെത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഒരാഴ്ചക്കുശേഷം കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍നിന്ന് വന്ന് ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ തങ്ങുന്നവര്‍ക്കാണ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാര്യമായ ഫലമില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
സര്ട്ടിഫിക്കറ്റുമായെത്തുന്ന യാത്രക്കാര്‍ കൊവിഡ് മുക്തരാണെന്ന് ഉറപ്പിക്കാനാവില്ലെന്നും അതിനാല്‍ ഒരാഴ്ചക്കുശേഷം യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഒരാഴ്ചക്കുള്ളില്‍ ബംഗളൂരുവിലെത്തി മടങ്ങുന്നവര്‍ക്കും ബംഗളൂരു ട്രാന്‍സിറ്റ് പോയന്റായി യാത്ര ചെയ്യുന്നവര്‍ക്കും ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്നിന്നുള്ളവര്ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക