ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന് 250 രൂപ ഈടാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 150 രൂപ വാക്സീനും 100 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെയാണിത്.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്സിന് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 10,000 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് രണ്ടാംഘട്ട വാക്സിനേഷന് നടക്കുക. മാര്‍ച്ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്.
അതേസമയം, രണ്ടാംഘട്ട വാക്സിനേഷന് പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളെ വാക്സിനേഷന് പരിപാടിയുടെ ഭാഗമാക്കിയിട്ടില്ലെന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഒരുക്കങ്ങള്‍ നടത്തി. കേരളത്തില്‍ കൊവിഡ് വാക്സിന് ലഭ്യമാകുന്ന സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/list-of-empanelled-hospitals/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ക്കുമാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വാക്സിനേഷന് തുടര്‍നടപടികള്‍ സ്വീകരികരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക