ജനീവ: ആരോഗ്യ വിദഗ്ധര്‍ക്ക് കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ഇപ്പോഴും പരിണമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത വകഭേദം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയിലെ സാംക്രമികരോഗ വിദഗ്ധയും കൊവിഡ് 19 സാങ്കേതിക സംഘത്തിന്റെ മേധാവിയുമായ മരിയ വാന്‍ കെര്‍ഖോവ് അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ ഇന്‍ഫ്ലുവന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് റെസ്പോണ്‍സ് സിസ്റ്റത്തിന് (GISRS) കൂടുതല്‍ ഡാറ്റ കിട്ടിയാല്‍ മാത്രമേ വൈറസിന്റെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് കെര്‍ഖോവ് ട്വീറ്റ് ചെയ്തു. കൊറോണ സാധാരണ പകര്‍ച്ചപ്പനികളെ അപേക്ഷിച്ച് കാലാനുസൃതമല്ലാതെയാണ് പരിണമിക്കുന്നത്. അതുകൊണ്ട് പരിണാമത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒമിക്രോണായിരിക്കില്ല കൊറോണ വൈറസിന്റെ അവസാന വകഭേദമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. അടുത്ത വകഭേദങ്ങള്‍ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെ മഹാമാരിയെ രൂപപ്പെടുത്തുമെന്നോ വിദഗ്ധര്‍ക്ക് അറിയില്ലെന്ന് മുന്‍പ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക