പട്ന: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. പക്ഷേ, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സുശാന്തിന്റെ ബന്ധു രാജ്കുമാര് സിങ്ങും സഹായി അലി ഹസനുമാണ് ആക്രമിക്കപ്പെട്ടത്. ബിഹാറിലെ സഹര്‍സ ജില്ലയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് രാജ്കുമാര് സിങ്ങും സഹായിയും ആക്രമിക്കപ്പെടുന്നത്.
അടുത്തുള്ള മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടയിലാണ് അക്രമണണമുണ്ടായതെന്നാണ് വിവരം. ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളിലേക്കുള്ള ഇവരുടെ യാത്ര പതിവാണ്. സഹര്‍സ എസ്.പി ലിപി സിങ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്രക്കിടയില്‍ സഹര്‍സ കോളജിനു സമീപത്തു വച്ച് മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വഴിയാത്രക്കാരാണ് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അലി ഹസന്റെ നില ഗുരുതരമാണ്.
രാജ് കുമാര്‍ സിങ്ങുമായുള്ള സ്ഥലതര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക വിവരമെന്ന് എസ്.പി ലിപി സിങ് പറഞ്ഞു. പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക