അമേരിക്ക: അമേരിക്കയിലെ ടെക്സസില്‍ സ്കൂളില്‍ വെടിവയ്പ്. 19 കുട്ടികള്‍ അടക്കം 21 പേര് വെടിവെയ്പ്പില്‍ മരിച്ചു. 18 കാരനായ അക്രമിയെ വെടിവച്ച് കൊന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
മുത്തശ്ശിയെ കൊന്നതിന് ശേഷമാണ് പ്രതി സ്കൂളിലെത്തി വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസ് ആണ് വെടി ഉതിര്‍ത്തത്. നാളെ മുതല്‍ സ്കൂളിലന് വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം.
സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ഡൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിര്‍ത്തത്. സ്കൂള്‍ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് ചില കുട്ടികളുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉണ്ട്.
ഇതിനിടെ തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്നും അതീവ ദുഖമുണ്ടെന്നും ജോ ബൈഡന് പ്രതികരിച്ചു
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക