കണ്ണൂര്‍: 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മട്ടന്നൂര്‍ സ്വദേശിനി അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ ശ്വാസനാളത്തില്‍ നിന്നും പുറത്തെടുത്തു. 40-കാരിയുടെ ശ്വാസനാളത്തില്‍ നിന്നാണ് കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിയ വിസില്‍ പുറത്തെടുത്തത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ബ്രോങ്കോസ്കോപ്പി വഴി വിസില്‍ പുറത്തെടുത്തത്. വര്‍ഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി തളിപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടാണ് രോഗി കണ്ണൂര്‍ ഗവ. മെഡി. കോളേജില്‍ എത്തിയത്.
പള്‍മണോളജി വിഭാഗത്തില്‍ എത്തി സി.ടി സ്കാന്‍ പരിശോധന ചെയ്തപ്പോഴാണ് ശ്വാസനാളിയില്‍ എന്തോ വസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് കണ്ടെത്തിയത്. ഉടനെ തന്നെ ഡോ. രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് രോഗിയെ വിധേയമാക്കി.
ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്കോപ്പി വഴി പുറത്തെടുത്തത് ചെറിയ ഒരു വിസിലായിരുന്നു. ആസ്ത്മാ രോഗമാണെന്ന് കരുതി ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ അസ്വസ്ഥതകളും മാറിയതിന്റെ സന്തോഷത്തിലാണ് യുവതിയിപ്പോള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക