ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിന് യുവാവ് അറസ്റ്റില്‍. ആദിത്യനാഥിന്റെ ചിത്രമുപയോഗിച്ച് ഗംഗാ തീരത്ത് വെച്ചാണ് യുവാവ് പൂജ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
റിയോഠിയിലെ ദല്‍ഛപ്ര നിവാസിയായ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് അഞ്ചു പണ്ഡിറ്റുമാര്‍ ചേര്‍ന്ന് നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഗംഗാ പൂജ നടത്താനാണെന്ന് പറഞ്ഞ് ബ്രിജേഷ് ഇവരെ തെറ്റിദ്ധരിപ്പിച്ച് ഗംഗാ തീരത്തേക്ക് കൊണ്ടുവന്നുവെന്നാണ് പണ്ഡിറ്റുമാരുടെ വാദം. ബ്രിജേഷ് അവരോട് ഗംഗാ പൂജ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പണ്ഡിറ്റുമാര്‍ ആരോപിക്കുന്നു.
യോഗിയുടെ ചിത്രത്തിന് മുമ്പില്‍ വെച്ച് പിണ്ഡം വെക്കുന്ന ഒരു ചെറിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നും ആരോപണമുണ്ട്. സമാധാന ലംഘനം നടത്തിയെന്നാരോപിച്ചാണ് പൊലീസ് ബ്രിജേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക